2022 പകുതി മുതൽ 2023 വരെ നവംബർ വരെ യുഎഇയിലെ സ്വദേശിവത്ക്കരണ നിയമങ്ങൾ ലംഘിച്ച 900-ലധികം കമ്പനികൾ പിടിയിലായി. ഏകദേശം 916 കമ്പനികളാണ് സ്വദേശിവത്ക്കരണ നിയമങ്ങൾ ലംഘിച്ചത്.
സ്വദേശിവത്ക്കരണ നിയമങ്ങളിൽ നിന്ന് നിന്ന് രക്ഷപ്പെടാനോ കൃത്രിമം കാണിക്കാനോ ഉള്ള ശ്രമങ്ങൾക്കെതിരെ മന്ത്രാലയം വീണ്ടും കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. ഡിസംബർ അവസാനത്തിനുമുമ്പ് എമിറേറ്റികളെ വൈദഗ്ധ്യമുള്ള ജോലികളിൽ എത്തിക്കുന്നതിൽ 2 ശതമാനം വളർച്ച രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം.
വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾ 2024 ജനുവരി മുതൽ പിഴ അടയ്ക്കേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കമ്പനികൾ 2026 വരെ എല്ലാ വർഷവും 2 ശതമാനം എമിറേറ്റികളെ അവരുടെ തൊഴിലാളികളിലേക്ക് ചേർക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം (2022) അവസാനത്തോടെ , കമ്പനികൾക്ക് 2 ശതമാനം വൈദഗ്ധ്യമുള്ള റോളുകളിൽ യുഎഇ പൗരന്മാരെ കയറ്റണം. 2023 അവസാനത്തോടെ ഇത് 4 ശതമാനമായി ഉയർത്തണം.