താനും നടൻ പ്രണവ് മോഹൻലാലും അഭിനയത്തിന്റെ കാര്യത്തിൽ ഒരുപോലെയാണെന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. എനിക്ക് അഭിനയത്തോട് വലിയ പാഷൻ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തുപോകുന്നു എന്നേയുള്ളൂ. ഞാനും അപ്പുവും അഭിനയിക്കുന്ന സമയത്തുപോലും ഞങ്ങൾ ഭയങ്കര ഡിറ്റാച്ച്ഡ് ആണ് ആ സിനിമയുമായി. ഏട്ടൻ ഭയങ്കര ഇമോഷനൽ ആയാണ് ആ സിനിമയെ സമീപിക്കുന്നത്. ചില സീനൊക്കെ വരുമ്പോൾ ഏട്ടന്റെ കണ്ണ് നിറയുന്നതൊക്കെ കാണാം. ആ നിമിഷത്തിലുള്ള ആക്ഷനും കട്ടും കഴിഞ്ഞാൽ ഞങ്ങൾ അത് കൊണ്ടുനടക്കുന്നൊന്നുമില്ല. ചിലർക്ക് അത് ഭയങ്കര പേഴ്സനൽ ആണ്
ഏട്ടൻ ഡയറക്റ്റ് ചെയ്യുന്ന സമയത്ത് ചിലപ്പോൾ മ്യൂസിക് ഒക്കെ വച്ചാണ് ചില രംഗങ്ങൾ ഷൂട്ട് ചെയ്യുക. ചില സംഭവങ്ങൾ വർക്ക് ഔട്ട് ആകുമ്പോൾ പുള്ളിയുടെ കണ്ണുനിറയും. ഞാനിതൊക്കെ കഴിഞ്ഞ് പുള്ളിയുടെ അടുത്ത് വന്ന് ചോദിക്കുന്നത്, ” ആ ഇത് കഴിഞ്ഞോ, അടുത്തത് ഏതാണ് സീൻ” എന്നൊക്കെയാണ്. കാരണം അടുപ്പിച്ച് പടം ചെയ്തുചെയ്ത് ആ പ്രോസസ് യാന്ത്രികമായി തുടങ്ങി. എനിക്കു തോന്നുന്നു അപ്പുവും എന്നെപ്പോലെതന്നെ ആയതുകൊണ്ട് എനിക്കവിടെ കമ്പനിയുണ്ട്. ആരോ നിർബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതുപോലെയാണ് ഞങ്ങൾ രണ്ടുപേരും.
ഏട്ടന്റെ സിനിമ എന്നത് എനിക്ക് പേഴ്സനൽ ആണ്. ഏട്ടൻ പറയുന്നത് കേൾക്കുക, തിരിച്ച് റൂമിൽ പോവുക എന്നതേ ഉള്ളൂ. ചീന ട്രോഫിയും അതുപോലെയാണ്. അനിലിന്റെ സിനിമ നന്നാകണം, അനിലിനു വേണ്ടത് ചെയ്യണം എന്നതായിരുന്നു മനസ്സിൽ. അല്ലാതെ ക്യാരക്ടർ നന്നാവാൻ ഞാനത് ചെയ്യുക എന്നൊന്നുമില്ല. സംവിധായകനെ പിന്തുടർന്ന് പോകും അത്ര തന്നെ.