ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയതായി പ്രഖ്യാപിച്ച രണ്ട് സർവ്വീസുകൾ ഉടൻ ആരംഭിക്കുമെന്ന് സലാം എയർ. ഫുജൈറ – തിരുവനന്തപുരം സർവീസും അതോടൊപ്പം ഫുജൈറ – കോഴിക്കോട് സർവീസുമാണ് യാഥാർത്ഥ്യമാകുന്നത്.
ഡിസംബർ 18 മുതലാണ് ഫുജൈറയിൽ നിന്നും കരിപ്പൂരിലേയ്ക്ക് സർവീസ് ആരംഭിക്കുക. ഫുജൈറയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ജനുവരി 10-നാണ് സർവ്വീസ് തുടങ്ങുക. മസ്കത്ത് വഴി ആഴ്ചയിൽ രണ്ട് സർവീസാണുള്ളത് സലാം എയർ നടത്തുക. രാത്രി വിമാനത്തിന് മസ്കത്തിലെ ഒന്നര മണിക്കൂർ ലേഓവർ ഉൾപ്പെടെ 6 മണിക്കൂറാണ് യാത്രാ സമയം. 18-ന് രാവിലെ 10.25-നും രാത്രി 8.15-നും ഫുജൈറയിൽ നിന്ന് സർവീസുകളുണ്ടാകും.
രാവിലെ പുറപ്പെടുന്ന വിമാനത്തിന് 15.25 മണിക്കൂർ മസ്കത്തിൽ താമസമുണ്ട്. ഏത് സർവീസ് ഉപയോഗിച്ചാലും 19-ന് പുലർച്ചെ 3.20-ന് കരിപ്പൂരിൽ എത്താൻ സാധിക്കും. അവിടെ നിന്നും രാവിലെ 4.05-ന് പുറപ്പെട്ട് 9.55-ന് ഫുജൈറയിൽ വിമാനം മടങ്ങിയെത്തും. 18-ന് കരിപ്പൂരിലേക്ക് 888 ദിർഹവും 20-ന് ഫുജൈറയിലേക്ക് 561 ദിർഹവുമാണ് യാത്രാ നിരക്ക്.