കൃത്രിമമായി മഴ പെയ്യിക്കാൻ യുഎഇ ക്ലൗഡ് സീഡിംഗ് ദൗത്യം ആരംഭിച്ചു. മഴ വർദ്ധിപ്പിച്ച് കാർഷികോൽപ്പാദനം വർധിപ്പിക്കാനും ജലസുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാനും ലക്ഷ്യമിട്ട് നടത്തുന്ന ക്ലൗഡ് സീഡിംഗിൽ യുഎഇയാണ് മുന്നിൽ.
കൂടാതെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് റിസർച്ച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസ് (UAEREP) നടത്തിയ സ്റ്റാറ്റിസ്റ്റിക്കൽ റാൻഡമൈസേഷൻ പരീക്ഷണങ്ങളും ഫീൽഡ് ടെസ്റ്റുകളും കാലാവസ്ഥാ പരിഷ്ക്കരണത്തിനുള്ള വിശ്വസനീയമായ മാർഗ്ഗമാണ് ക്ലൗഡ് സീഡിംഗ് എന്ന് തെളിയിച്ചിട്ടുണ്ട്.
യുഎഇ 1990കൾ മുതൽ മഴയ്ക്കായി പിന്തുടരുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. മഴ സാധ്യതയുള്ള മേഘങ്ങൾ കണ്ടെത്തലാണ് പ്രധാനം. ജല ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ചെറുവിമാനങ്ങൾ അൽ ഐൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് തുടങ്ങി. മഴയ്ക്കായുള്ള രാസ പദാർത്ഥങ്ങൾ മേഘങ്ങളിൽ വിതറി ഇരുത്തി അയ്യായിരം അടി ഉയരത്തിൽ പറന്നാകും ക്ലൗഡ് സീഡിങ്. ചെറുവിമാനങ്ങൾ ഉപയോഗിച്ച് മേഘങ്ങളെ നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്യും. അൻപത് ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തുക. ഇതോടെ ഇത്തരം മേഘങ്ങളിൽ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനം വരെയാകും. അമേരിക്ക ആസ്ഥാനമായുള്ള സ്ട്രാട്ടൻ പാർക്ക് എഞ്ചിനീയറിംഗ് കമ്പനിയുമായി ചേർന്നാണ് ക്ലൗഡ് സീഡിംഗ് നടത്തുന്നത്.