യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് ക്ലബ്ബായ റയൽ മഡ്രിഡിനും ജർമൻ ക്ലബ്ബായ ബയൺ മ്യൂണിക്കിനും വിജയം. ഇൻജറി ടൈമിലാണ് ഇരുടീമുകളും വിജയത്തിലേയ്ക്കടുത്തത്. കളിയുടെ അവസാനത്തോടടുത്ത സമയത്താണ് റയൽ ജർമൻ ക്ലബ് യൂണിയൻ ബർലിനെയും (1-0) ബയൺ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെയും (4-3) തോൽപിച്ചത്.
ജൂഡ് ബെലിങ്ങാമാണ് റയലിന്റെ വിജയഗോൾ അവസാന മിനിറ്റിൽ സ്വന്തമാക്കിയത്. ബയൺ യുണൈറ്റഡ് കളിയുടെ അവസാനം നാടകീയമായിരുന്നു. 88-ാം മിനിറ്റ് വരെ 3-1ന് മുന്നിൽ നിന്ന ബയണിന് കാർലോസ് കസീമിറോയുടെ ഗോളിൽ യുണൈറ്റഡ് റെഡ് സിഗ്നൽ നൽകി. എന്നാൽ ഇൻജറി ടൈമിന്റെ തുടക്കത്തിൽ മാത്തിസ് ടെൽ ബയണിന്റെ ലീഡുയർത്തി (4-2). മൂന്നു മിനിറ്റിനുള്ളിൽ കസീമിറോ വീണ്ടും യുണൈറ്റഡിനായി ഗോൾ നേടിയെങ്കിലും പിന്നീട് സമനില ഗോൾ നേടാനുള്ള സമയം ഇംഗ്ലീഷുകാർക്ക് ലഭിച്ചില്ല.