ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയൊരുക്കാന്‍ സായുധ സൈന്യവും. സൈന്യത്തിന്റെ തയ്യാറെടുപ്പുകള്‍ ആഭ്യന്തര മന്ത്രിയും സുപ്രിം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന് വിലയിരുത്തി. എല്ലാ സുരക്ഷാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ്ജ് സുരക്ഷാ തലവനുമായ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ബസാമിയും വ്യക്തമാക്കി.
ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ സുരക്ഷയ്ക്കായി സൈന്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ഫീല്‍ഡ് ആശുപത്രികള്‍, എമര്‍ജന്‍സി സെന്ററുകള്‍ എന്നിവയും സജ്ജമാണ്. ഫീല്‍ഡ് ക്ലിയറന്‍സ് ഓപറേഷനുകളും സൈന്യം നടത്തും. പാഴ്സലുകള്‍ പരിശോധിക്കാനും സ്ഫോടക വസ്തുക്കള്‍ പോലെയുള്ളവ തിരിച്ചറിയാനും വിദഗ്ധരായ സാങ്കേതിക സംഘങ്ങളും സേനയിലുണ്ട്.
അതേസമയം ഹജ്ജിനായി പ്രത്യേക പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കുകയില്ലെന്ന് മക്ക ട്രാഫിക് പോലിസ് അറിയിച്ചു. ഹജ്ജ് തീര്‍ഥാടനം സുഗമമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പെര്‍മിറ്റില്ലാത്ത വാഹനൾ അതിര്‍ത്തി ചെക്ക് പോയിന്റില്‍ പൊലീസ് തടയുമെന്നും മുന്നറിയിപ്പുണ്ട്.