കൊച്ചി: ബിജെപി നേതാവ് പി പി മുകുന്ദൻ (77)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ബി.ജെ.പി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയും മുതിർന്ന ആർ.എസ്.എസ് പ്രചാരകനുമായിരുന്നു. ദീർഘകാലം ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.
1988 മുതൽ 95 വരെ ജന്മഭൂമി മാനേജിംങ് ഡയറക്ടറായിരുന്നു. 2006 മുതൽ 10 വർഷം പാർട്ടിയിൽ നിന്നും പുറത്ത് നിന്ന പിപി മുകുന്ദൻ 2016 ലാണ് തിരികെയെത്തുന്നത്. കണ്ണൂർ മണത്തണ സ്വദേശിയാണ്. സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, പി.പി. ഗണേശൻ, പി.പി. ചന്ദ്രൻ.