ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിൽ ഇന്ത്യ – പാകിസ്താൻ പോരാട്ടം സെപ്റ്റംബർ 10ന് നടക്കും. നേപ്പാളിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സൂപ്പർ ഫോറിൽ കടന്നതോടെയാണ് വീണ്ടും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് മത്സരങ്ങളിൽ ഇരുരാജ്യങ്ങളും കൊമ്പുകോർത്തെങ്കിലും മഴ കാരണം കളി തടസപ്പെടുകയായിരുന്നു. 12-ാം തീയതി ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെയും 15-ാം തീയതി ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരേയും ഇന്ത്യ നേരിടും.
കാൻഡിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ മത്സരങ്ങളുടെ വേദി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലേക്ക് മാറ്റി. മഴമൂലം മൂന്നുവട്ടം കളി നിർത്തിവച്ചെങ്കിലും കിട്ടിയ അവസരത്തിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയും (59 പന്തിൽ 74* ) ശുഭ്മാൻ ഗില്ലും (62 പന്തിൽ 67*) ചേർന്നാണ് നേപ്പാളിനെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ച്. 231 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 17 റൺസിൽ നിൽക്കെ മഴമൂലം കളി മുടങ്ങിയതോടെ 23 ഓവറിൽ 145 റൺസായി ലക്ഷ്യം നേടുകയായിരുന്നു.