സൗദിയിൽ വേനൽക്കാലം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അടുത്ത മാസം തുടക്കത്തോടെയാണ് ശരത്കാലം ആരംഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നതെന്നും വരും ദിവസങ്ങളിൽ കാലാവസ്ഥാ മാറ്റം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി മക്ക, മദീന, തെക്കൻ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയും കാറ്റും പൊടിക്കാറ്റിനും സാധ്യതയുണ്ട്. അടുത്ത മാസം അവസാനം വരെ ഘട്ടം ഘട്ടമായി താപനില കുറഞ്ഞ് വരും. എന്നാൽ കഠിനമായ ചൂട് സാവകാശമേ കുറയുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു. അതിനാൽ പുറം ജോലിക്കാർക്കുള്ള ഉച്ചസമയത്തെ വിശ്രമം സെപ്തംബർ 15 വരെ തുടരുകയും ചെയ്യും.