മലയാള സിനിമയിലെ പ്രശസ്ത എഡിറ്റർ കെ.പി.ഹരിഹരപുത്രൻ (79) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ പ്രവർത്തിച്ച അദ്ദേഹം 80-ഓളം ചിത്രങ്ങളുടെ ചിത്രസംയോജനം നിർവഹിച്ചിട്ടുണ്ട്.
1971-ൽ പി.ഭാസ്കരൻ സംവിധാനം ചെയ്ത ‘വിലയ്ക്കുവാങ്ങിയ വീണ’യിൽ എഡിറ്റർ കെ. ശങ്കുണ്ണിയുടെ അസിസ്റ്റന്റായാണ് ഹരിഹരപുത്രൻ സിനിമയിലേക്കെത്തുന്നത്. അതേ വർഷം പുറത്തിറങ്ങിയ ‘വിത്തുകൾ’ എന്ന ചിത്രത്തിൽ ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്ററായി പ്രവർത്തിച്ചു. 1979-ൽ എം.കൃഷ്ണൻ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കള്ളിയങ്കാട്ട് നീലി’യിലൂടെയാണ് എഡിറ്ററായി ഹരിഹരപുത്രൻ അരങ്ങേറ്റം കുറിച്ചത്.
സുഖമോ ദേവി, വിവാഹിതരേ ഇതിലേ, സർവകലാശാല, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, കാലാൾപ്പട, സാമ്രാജ്യം, തലമുറ, ചകോരം, അനിയൻ ബാവ ചേട്ടൻ ബാവ, ദ കാർ, സൂപ്പർമാൻ, പഞ്ചാബി ഹൗസ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം, തൊമ്മനും മക്കളും, മായാവി, വടക്കുംനാഥൻ, ചതിക്കാത്ത ചന്തു, ചോക്ലേറ്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.