സ്വകാര്യമേഖലയില്‍ മലയാളം ഉൾപ്പടെ 11 ഭാഷകളില്‍ തൊഴില്‍ കരാറുകളും രേഖകളും സമര്‍പ്പിക്കാന്‍ അനുമതി നല്കി ദുബായ് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. കരാറുകൾ സംബന്ധിച്ച വ്യക്ക്തമായ അവബോധം തൊഴിലാഴിയ്ക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നല്‍കിയത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, ഉറുദു തുടങ്ങിയ ഇന്ത്യന്‍ ഭാഷകൾക്കും അംഗീകാരം ലഭ്യമായി.
വിവധ ഭാഷകൾക്ക് അനുവാദം നല്‍കിയതോടെ തൊഴില്‍ ഇടപാടുകൾ കൂടുതല്‍ ലളിതമാകും. തൊഴിലാളികൾക്കും തൊഴിലുടമയ്ക്കും കരാര്‍ വ്യവസ്ഥകളിലെ ഭാഷാ സങ്കീര്‍ണതകൾ ഒഴിവാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, നേപ്പാളി, ശ്രീലങ്കന്‍ എന്നീ ഭാഷകൾക്കും അനുവാദം നല്കി.
മുന്‍പ് അറബിയിലും ഇംഗ്ലീഷിലുമാണ് കരാറുകൾ തയ്യാറാക്കിയിരുന്നത്. തൊഴിലാളിയും ഉടമയും ഒപ്പിട്ട കരാര്‍ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. കരാറിന്റെ പകര്‍പ്പ് തൊഴിലാളിയ്ക്ക് കൈമാറുകയും വേണം. പുതിയ തീരുമാനത്തോട 11ഭാഷകളില്‍ ഏതെങ്കിലുമെന്നില് കരാറുകളും നിയമനത്തിന് മുമ്പ് ലഭിക്കുന്ന വാഗ്ദാന പത്രികയും ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി..