ആഗോള സൈബർ സുരക്ഷാ സൂചികയിൽ സൗദിയ്ക്ക് രണ്ടാം സ്ഥാനം. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായുള്ള രാജ്യാന്തര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് പുറത്തുവിട്ട ഇയർ ബുക്കിലാണു സൗദിയുടെ നേട്ടം.
സൗദി ഭരണാധികാരിയായ സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും പിന്തുണയുടെ ഫലമാണ് നേട്ടമെന്നു നാഷനൽ സൈബർ സുരക്ഷാ അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ സൈബർ സുരക്ഷാ സംവിധാനം പൊതുമേഖലയുടെ മത്സരശേഷി വർധിപ്പിക്കാനും നേട്ടം പ്രചോദനമാകും. ലോകത്തെ സാങ്കേതിത വിദ്യാകളുടേയും ഡിജിറ്റലൈസേഷന്റേയും മാറ്റങ്ങൾക്ക് അനുസൃതമായി സൗദി അറേബ്യയും പുരോഗമിക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി.
സൈബർ സുരക്ഷാ മേഖല കെട്ടിപ്പടുക്കുന്നതിനും നിലനിർത്തുന്നതിനും
അതോറിറ്റി കൂടുതല്‍ ശ്രദ്ധ നല്‍കും. സൈബർ സുരക്ഷയിൽ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുടെ മത്സരശേഷി വർധിപ്പിക്കുമെന്നും സൈബര്‍ സേവനങ്ങൾ വ്യാപിപ്പിക്കുമെന്നും അതോറിറ്റി പരാമർശിച്ചു.