നാട്ടിലിറങ്ങി കാട്ടുപോത്തുകൾ ആക്രമണം നടത്തിയ മുൻ സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. മുൻ അനുഭവം ഇല്ലാത്തതിനാൽ തടയാനുള്ള നsപടിയുണ്ടായിട്ടില്ലെന്നും ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടുമെന്ന് ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ടോൾ ഫ്രീ നമ്പർ നടപ്പാക്കും. 18004254733 നമ്പറിലേക്ക് വന്യജീവി അക്രമണം ഉണ്ടായാൽ വിളിച്ച് അറിയിക്കാം. 24 മണിക്കൂറും വന്യജീവി ആക്രമണത്തെ നേരിട്ടാനുള്ള കൺട്രോൾ റൂമായിരിക്കും.വയനാട് , കണ്ണൂർ , അതിരപ്പള്ളി , ഇടുക്കി തുടങ്ങി ഹോട്ട് സ്പോട്ടുകളിൽ ദ്രുതകർമ്മസേനകൾ രൂപീകരിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒരു പദ്ധതി തയ്യാറാക്കും.
കാട്ടുപന്നികളെ വെടിവയ്ക്കാനുളള സമയം നീട്ടിയെന്നും മന്ത്രി അറിയിച്ചു. ഈ മാസം 28 വരെയായിരുന്നു തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരുന്നത്അ ത് ഒരു വർഷം നീട്ടി നൽകി ഉത്തരവിറങ്ങി.വന്യജീവി ആക്രമണം നേരിടുന്നതിന് കേന്ദ്ര നിയമത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെടുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.