സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ റിട്ട. ഡിവൈഎസ്പി ക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് സിനിമാ നടൻ കൂടിയായ റിട്ട. ഡിവൈഎസ്പി മധുസൂദനെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്. നടിയെ പെരിയയിലെ ഒരു ഹോം സ്റ്റെയിൽ താമസിപ്പിച്ച് ബിയർ കുടിക്കാൻ പ്രേരിപ്പിക്കുകയും തൻ്റെ മുറിയിൽ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി ബേക്കൽ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
ആല്‍ബം ഷൂട്ടിംഗില്‍ അഭിനയിക്കാന്‍ ബേക്കല്‍ കോട്ടയില്‍ എത്തിയ കൊല്ലം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. പെരിയ കല്ല്യോട്ടെ ഹോംസ്റ്റെയിലാണ് യുവതി താമസിച്ചിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ബേക്കല്‍ പൊലീസ് പറഞ്ഞു.ആല്‍ബത്തില്‍ അഭിനയിക്കാന്‍ എത്തിയ യുവതി തനിക്കെതിരെ നല്‍കിയത് വ്യാജ പരാതിയാണെന്ന് മുന്‍ ഡിവൈ.എസ്.പി വി മധുസൂദനന് പറഞ്ഞു.
കാഞ്ഞങ്ങാട് സ്വദേശിയാണ് താമസിക്കാന്‍ മുറി വേണമെന്ന് ആവശ്യപ്പെട്ട് കല്ല്യോട്ടെ വീട്ടില്‍ എത്തിയത്. നടി ഒറ്റക്ക് ആണെന്ന് അറിയില്ലായിരുന്നു. കുടുംബസമേതം ആണെന്ന് കരുതിയാണ് ഹോംസ്റ്റേ കൊടുത്തത്. ഏഴര മണിയോടെ ഭക്ഷണം വേണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണം എത്തിച്ചു നല്കി. ഒറ്റക്കാണെങ്കില്‍ അവിടെ എ.സി മുറിയുണ്ട് അവിടെ കിടന്നോ എന്ന് പറഞ്ഞിരുന്നു. എന്നാല്‍ തന്നെ മുറിയിലേക്ക് ക്ഷണിച്ചു എന്ന് തെറ്റിദ്ധരിച്ച്,ഇവര്‍ എന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചു പരാതി നല്കി. എനിക്കെതിരെയുള്ള ശത്രുക്കളാണ് കേസെടുക്കാന്‍ ശ്രമിച്ചതിന് പിന്നിലെന്ന് സംശയിക്കുന്നതായി മധുസൂദനന് പറഞ്ഞു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകളിലഭിനയിച്ചിട്ടുള്ള വി. മധുസൂധനനെതിരെയാണ് കാസർകോട് ബേക്കൽ പൊലീസ് കേസ് എടുത്തത്.