ഹജ്ജ് തീർത്ഥാടകർ സൗദി അറേബ്യയിൽ എത്തുന്നതിന് മുമ്പും ശേഷവും പാലിക്കേണ്ട നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ ഓർമ്മിപ്പിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം. തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിമാനത്താവളത്തിൽ എത്തുമ്പോൾ എല്ലാ ഔദ്യോഗിക രേഖകളും കൈവശം വയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രാലയം തീർഥാടകരെ ഓർമിപ്പിച്ചു.
തീർഥാടകരുടെ ഓരോ ലഗേജും അംഗീകൃത വലുപ്പത്തിന് അനുസൃതമാണെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം ആവശ്യപ്പെട്ടു. ഓരോ ലഗേജും കയറ്റി അയയ്ക്കുന്നതിന് മുമ്പ് തിരിച്ചറിയൽ അടയാളങ്ങൾ ഇടാനും നിർദ്ദേശിച്ചു. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ നിരോധിത വസ്തുക്കൾക്കൊപ്പം, പ്ലാസ്റ്റിക് ബാഗുകൾ, വാട്ടർ ബോട്ടിലുകൾ, ദ്രാവക സാമഗ്രികൾ, പൊതിയാത്തതും അഴിച്ചതുമായ ബാഗേജുകൾ എന്നിവ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
തുണികൊണ്ട് പൊതിഞ്ഞ പെട്ടികൾക്കും നിരോധനമുണ്ട്. തീർത്ഥാടകർ, സൗദി അറേബ്യയിൽ പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ, പ്രാദേശിക അല്ലെങ്കിൽ വിദേശ കറൻസികളോ 60,000 റിയാലിൽ കൂടുതൽ മൂല്യമുള്ള ഏതെങ്കിലും വസ്തുക്കളോ കൈവശം വച്ചാൽ കസ്റ്റംസ് ഡിക്ലറേഷൻ ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.