സൗദി ഉപപ്രതിരോധ മന്ത്രിയായി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ മുഖ്രനെ നിയമിച്ചു. സൽമാൻ രാജാവാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തര അതിർത്തി പ്രവിശ്യ ഗവർണറായിരുന്ന സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ നാസർ അൽ സൗദിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി.
ഹിശാം ബിൻ അബ്ദുറഹ്മാൻ ആലു ഷെയ്ഖിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായും ഖാലിദ് ബിൻ മുഹമ്മദ് അൽ അബ്ദുൽ കരീമിനെ റോയൽ കോർട്ട് ഉപദേഷ്ടാവായും നിസാർ ബിൻ സുലൈമാൻ അൽ അലൂലായെ കാബിനറ്റ് സെക്രട്ടറിയേറ്റ് ഉപദേഷ്ടാവായും ആലി ബിൻ മുഹമ്മദ് അസഹ്റാനിയെ വ്യാവസായിക സുരക്ഷ സമിതി ഗവർണറായും ഇബ്രാഹീം ബിൻ യൂസുഫ് അൽ മുബാറകിനെ നിക്ഷേപ സഹമന്ത്രിയായും നിയമിച്ചു.