വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യയിൽ ജോലി തേടിയെത്തിയ നജീബ് എന്ന മലയാളി പ്രവാസിയുടെ യാതനകൾ നിറഞ്ഞ ജീവിതം ‘ആടുജീവിതം’ എന്ന നോവലിലൂടെ ബെന്യാമിൻ ലോകത്തിന് മുന്നിൽ എത്തിച്ചിരുന്നു. ആ യഥാർത്ഥ ജീവിതം മാർച്ച് 28 ന് വെള്ളിത്തിരയിൽ എത്തുകയാണ്. ആടുകളും ഒട്ടകങ്ങളും ഒപ്പം യാതനകൾ തിന്നു തീർന്ന നജീബിന്റെ ‘ആടുജീവിതവും’. നജീബായി മാറാൻ പൃഥ്വിരാജ് എടുത്ത പ്രയത്നമാണ് സിനിമയുടെ പ്രധാന ആകർഷണം. ഏപ്രിലില്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.
‘ആടുജീവിതം’ സിനിമയ്ക്ക് ഓസ്കാര്‍ ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് . അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആടുജീവിതമാണെങ്കിൽ തങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ‘ഈ സിനിമ അന്താരാഷ്ട്ര തലത്തില്‍ സഞ്ചരിക്കണമെന്ന് ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആടുജീവിതമാണെങ്കിൽ തങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകും. ഓസ്കാര്‍ നേടുകയാണെങ്കില്‍ അത് ഒരു അത്ഭുതം തന്നെയാകും’ – പൃഥ്വിരാജ് പറഞ്ഞു.
‘എന്നാല്‍ സിനിമ ആഗോളതലത്തില്‍ ബ്ലോക്ക്ബസ്റ്റര്‍ ആകുന്നതോ അക്കാദമി അവാര്‍ഡ് ആണോ പ്രധാനം എന്ന് ചോദിച്ചാല്‍, അക്കാദമി അവാര്‍ഡിനുള്ള സ്ഥാനം രണ്ടാമതാകും. ലോകമെമ്പാടുമുള്ള ആളുകള്‍ ഇപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. സിനിമ റിലീസായാല്‍ അതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സ്വാഭാവികമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.