യുഎഇയിൽ യുവജന മന്ത്രിയാകുന്നതിന് താത്പര്യമുള്ള യുവതിയുവാക്കന്മാരിൽ നിന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അപേക്ഷ ക്ഷണിച്ചിരുന്നു.
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുബായ് ഭരണാധികാരി കുറിപ്പ് പങ്കുവെച്ച് ഏഴ് മണിക്കൂറിൽ ലഭിച്ചത് 4,700 അപേക്ഷകളാണ്. കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിലാണ് ഇത്രയേറെ അപേക്ഷകൾ കുറഞ്ഞ സമയത്തിൽ ലഭിച്ചത്.
‘യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കാണുന്ന യുവാവിനെയോ യുവതിയെയോ ആവശ്യമുണ്ട്. ഇതിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൻ യുഎഇ കാബിനറ്റിൽ യുവജന മന്ത്രിയാകും. എന്നാൽ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് യുഎഇയെക്കുറിച്ച് പൂർണ്ണ അറിവുണ്ടായിരിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ധീരനും ശക്തനുമായിരിക്കുകയും വേണം. മാതൃരാജ്യത്തെ സേവിക്കുന്നതിൽ അഭിനിവേശമുള്ളവരായിരിക്കേണ്ടതുംനിർബന്ധമാണ് എന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു.